ആലപ്പുഴ: ട്രെയിൻ തട്ടി യുവാവ് മരിച്ച സംഭവം മാനസിക പീഡനം മൂലമുള്ള ആത്മഹത്യയെന്ന് ബന്ധുക്കൾ. വാടക്കൽ കറുകപ്പറമ്പിൽ ജിനുവാണ് കഴിഞ്ഞ ദിവസം ട്രെയിൽ തട്ടി മരിച്ചത്. കഴിഞ്ഞ മാസം 21 ന് ജിനു സഞ്ചരിച്ച ബൈക്ക് ഇ.എസ്.ഐ ജംങ്ഷന് സമീപം വെച്ച് ഒരു പ്ലസ്ടു വിദ്യാർഥിയെ ഇടിച്ചിരുന്നു. ഇത് സംബന്ധിച്ച് സൗത്ത് പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. എന്നാൽ വിദ്യാർഥിയുടെ ബന്ധുവായ യുവതി ജിനുവിനെ വിളിച്ച് ഭീഷണിപ്പെടുത്തി, നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി പറയുന്നു. ഭീഷണി ഭയന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി.
ജിനു ബേക്കറി ജീവനക്കാരനാണ്. ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന യുവതിയുടെ വീടിന് മുമ്പിൽ വെള്ളിയാഴ്ച ജിനുവിന്റെ ബന്ധുക്കൾ സമരം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. അതിനുശേഷം യുവതിയുടെ വീട്ടിൽ നിന്നും തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. അഗ്നിശമനസേനയും പൊലീസും ചേർന്നാണ് തീ അണച്ചത്. കമ്പ്യൂട്ടറും മുറിയിലുണ്ടായിരുന്ന സാധനസമഗ്രികൾക്കും തീപിടിച്ചു. തീപിടിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. എന്നാൽ വീട്ടിൽ നിന്നും പെട്രോൾ നിറച്ചെന്ന് സംശയിക്കുന്ന കുപ്പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.