ജയരാജ്, ബിജു, പ്രവീൺ
ആലപ്പുഴ: നൂറനാട് ചാരുംമൂട് ജങ്ഷന് സമീപം കടയിൽനിന്ന് തുണികൾ മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികൾ നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്‍റയ്യത്ത് വീട്ടിൽ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രവീൺ കിച്ചു എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോട് കൂടി ചാരുംമൂട് ജങ്ഷന്ന് ഫുട്‌പാത്തിന് സമീപമുളള കട കുത്തിപ്പൊളിച്ച് അകത്ത് കയറിയ പ്രതികൾ 60000 രൂപ വിലവരുന്ന തുണികൾ അപഹരിച്ച് കടന്നു കളയുകയായിരുന്നു.
കട ഉടമയുടെ പരാതിയെ തുടർന്ന് നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുമ്പും പല മോഷണ കേസുകളിലും പ്രതികളായിരുന്നെന്ന് പൊലീസ് പറഞ്ഞു. നൂറനാട് പൊലീസ് എസ്.എച്ച്. ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, സുരേഷ് ബാബു, എ.എസ്. റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിജു, സിവിൽ പൊലീസ് ഓഫിസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.