ആലപ്പുഴ: ചിങ്ങോലി സ്വദേശിയുടെ വീട്ടിൽനിന്ന് 20,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുതുകുളം വെട്ടുപറമ്പിൽ വീട്ടിൽ പ്രദീപിനെ (43) കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
മുതുകുളം ചക്കിട്ടക്കടവ് ഭാഗത്ത് പ്രതിയുടെ വീടിനു സമീപം ടവർ ലൊക്കേഷൻ കിട്ടിയതിനെ തുടർന്ന് കരീലകുളങ്ങര പൊലീസെത്തി പ്രതിയെ മൊബൈൽ ഫോൺ സഹിതം പിടികൂടുകയായിരുന്നു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മോഷണം ചെയ്യപ്പെട്ട മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയത്.
നിരവധി അടിപിടിക്കേസുകളിലും അബ്കാരി കേസുകളിലും മോഷണക്കേസുകളിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.സബ് ഇൻസ്പെക്ടർ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജി. സുനിൽ കുമാർ, ജി. സജീവ് കുമാർ, സിവിൽ പൊലീസ് ഓഫിസർ ആർ. രഞ്ജുനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.