ചെട്ടികുളങ്ങരയിൽ
കൊഞ്ചും മാങ്ങയും
വാങ്ങാനെത്തിയവർ
മാവേലിക്കര: ഓണാട്ടുകരയിൽ ചെട്ടികുളങ്ങര കരക്കാര്‍ക്ക് എല്ലാവിശേഷങ്ങളേക്കാൾ വിശേഷപ്പെട്ട ആഘോഷമാണ് കുംഭ ഭരണി മഹോത്സവം. അതുകൊണ്ട് തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ചെട്ടികുളങ്ങരയിലെ ഓരോ വീടുകളിലും ധാരാളം വിരുന്നുകാര് എത്തുന്ന ദിവസം കൂടിയാണിത്. ഓണാട്ടുകരയിലെ ഭവനങ്ങളിൽ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്. ഉണങ്ങിയ കൊഞ്ചും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി കുംഭഭരണി നാളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ്. കുംഭഭരണിയടുത്തതോടെ കൊഞ്ചും മാങ്ങയും കടകളിൽ സുലഭമായി കച്ചവടം തുടങ്ങി. കുംഭഭരണിയായാല് കൊഞ്ചും മാങ്ങയും കച്ചവടം ചെയ്യുന്ന നിരവധി പേരെ ചെട്ടികുളങ്ങരയിൽ കാണാം. കൊഞ്ചും മാങ്ങയും വിൽക്കാനായി ദൂരദേശങ്ങളിൽനിന്നടക്കം കച്ചവടക്കാർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.