ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് നാളെയും മറ്റന്നാളും ജില്ലയിൽ സ്വീകരണം നൽകുമെന്ന് ജില്ല സെക്രട്ടറി ആർ. നാസർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോട്ടയം ജില്ലയിലെ പര്യടനത്തിനുശേഷം ഞായറാഴ്ച രാവിലെ ഒമ്പതിന് തവണക്കടവിൽനിന്ന് ജില്ലയിലേക്ക് ജാഥ പ്രവേശിക്കും.
രാവിലെ 10ന് അരൂർ മണ്ഡലത്തിലെ തുറവൂരിലാണ് ആദ്യ സ്വീകരണം. 11ന് ചേർത്തല മണ്ഡലത്തിലെ സ്വീകരണം സെന്റ് മൈക്കിൾസ് കോളജിന് സമീപം നടക്കും. വൈകീട്ട് മൂന്നിന് നെടുമുടിയിലും നാലിന് ഹരിപ്പാട്ടും സ്വീകരണം നൽകും. വൈകീട്ട് ആറിന് ആലപ്പുഴ ബീച്ചിൽ നൽകുന്ന സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് കായംകുളത്ത് എൽമെക്സ് ഗ്രൗണ്ടിലാണ് ആദ്യ സ്വീകരണം. 11ന് ചാരുംമൂട്ടിൽ മാവേലിക്കര മണ്ഡലത്തിലെ സ്വീകരണവും വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ ടൗണിലും നടക്കുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. തുടർന്ന് പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.