ആലപ്പുഴ: പോർട്ട് ഉദ്യോഗസ്ഥരും ടൂറിസം പൊലീസും സംയുക്തമായി ബോട്ടുകളിൽ പരിശോധന നടത്തി. ഭാഗികമായി ക്രമക്കേടുകൾ കണ്ട 18 ബോട്ടുകളുടെ ഉടമകൾക്ക് 1,80,000 രൂപയുടെ പിഴയടക്കാൻ നോട്ടീസ് നൽകി.
വേമ്പനാട്ടുകായലിൽ ഡോക് ചിറ, സായ് ബോട്ട് ടെർമിനൽ, വേമ്പനാട്ടുകായൽ, വിളക്കുമരം ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മുതലായിരുന്നു പരിശോധന. ആകെ ഒമ്പത് ഹൗസ് ബോട്ടിലും നാല് മോട്ടോർ ബോട്ടിലും ഒമ്പത് സ്പീഡ് ബോട്ടിലും പരിശോധന നടത്തി. യാതൊരു രേഖകളും ഇല്ലാതിരുന്ന ഒരു മോട്ടോർ ബോട്ട് പോർട്ടിന്റെ ആര്യാടുള്ള യാർഡിലേക്ക് മാറ്റാൻ നിർദേശം നൽകി.
മൂന്ന് ബോട്ടിന് എല്ലാ രേഖകളും ശരിയായി കണ്ടു. അശ്രദ്ധയോടെ ബോട്ട് ഓടിച്ച് ചെറുവള്ളങ്ങൾക്ക് അപകടം ഉണ്ടാക്കരുതെന്ന നിർദേശം നൽകി.
പോർട്ട് ഓഫിസിലെ പോർട്ട് കൺസർവേറ്റർ കെ. അനിൽകുമാർ, പോർട്ട് ചെക്കിങ് സ്ക്വാഡിലെ ഷാബു, ടൂറിസം പൊലീസിലെ എസ്.ഐമാരായ പി.ആർ. രാജേഷ്, ടി. ജയമോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. ബിനോയ്, സി.പി.ഒ നകുലകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.