ആലപ്പുഴ: ഇന്ധനവിലവർധവും വിപണിയിലെ അനിശ്ചിതസാഹചര്യവും മുതലെടുത്ത് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിനൊപ്പം ഗ്രൂപ് ബുക്കിങ് പിൻവലിച്ചതോടെ ട്രാവൽ ഏജൻസികളുടെ പ്രവർത്തനം അവതാളത്തിലായെന്ന് മൈ കേരള ടൂറിസം അസോസിയേഷൻ (എം.കെ.ടി.എ) കുറ്റപ്പെടുത്തി. ഈമാസം 21 മുതൽ എല്ലാഗ്രൂപ് സീരീസ് ബുക്കിങുകളും പിൻവലിക്കുന്നയായി എയർലൈൻസുകളിൽനിന്ന് അറിയിപ്പ് ലഭിച്ചതോടെ ടൂറിസം മേലഖക്ക് തിരിച്ചടിയായി. ഇത് ട്രാവൽ ഏജൻസികൾക്ക് വലിയസാമ്പത്തിക നഷ്ടമുണ്ടാക്കും.
ആറുമാസം മുമ്പുള്ള വിമാനടിക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കിയാണ് വിദേശ ടൂറിസ്റ്റ് പാക്കേജുകൾ പ്രഖ്യാപിച്ചത്. ഇത് കണക്കാക്കി യാത്രക്കാരിൽനിന്ന് മുൻകൂർ പണവും സ്വീകരിച്ചിരുന്നു. നേരത്തെ ഉറപ്പിച്ച ഈനിരക്കുകൾ അസാധുവാക്കി പുതിയ നിരക്കിൽ വീണ്ടും ബുക്ക് ചെയ്യണമെന്നാണ് വിമാനക്കമ്പനികളുടെ പുതിയനിർദേശം. ഇത് പാക്കേജിലും നിരക്കിലും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ടിക്കറ്റ് നിരക്ക് കൂടിയതോടെ വിയറ്റ്നാം, മലേഷ്യ, തായ്ലാൻഡ്, സിങ്കപ്പൂർ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ബുക്കിങും നിലച്ചു. ഗൾഫ് രാജ്യങ്ങളിലടക്കമുള്ള പ്രവാസികൾ മൂന്നിരട്ടി അധികതുക നൽകിയാണ് ടിക്കറ്റ് വാങ്ങുന്നത്. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ് കുമാർ, പ്രദീപ് എസ്. അയ്യർ, ഐശ്വര്യ പ്രദീപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.