അരൂർ: ക്ഷേത്രം കവലയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. എരമല്ലൂർ ഫെഡറൽ ബാങ്ക് ജീവനക്കാരി മെറിൻ എലിസബത്ത് സജി (30), കോട്ടയം പുലിക്കാനയിൽ ഫെലിക്സ് ജോർജ് (28) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂർ ക്ഷേത്രം കവലയിലേക്ക് വരുകയായിരുന്ന ബൈക്ക് സിഗ്നൽ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് പിന്നിൽ മറ്റ് വണ്ടികൾ ഇടിക്കാൻ കാരണം. ബൈക്കിന് പിന്നിലായി രണ്ട് സ്കൂട്ടർ, ബൈക്ക്, കാർ, എയ്സ് വാൻ, ബസ് എന്നിവയാണ് ഇടിച്ചത്.
ബസ് ക്ലീനർ, രണ്ട് ബൈക്ക് യാത്രികർ എന്നിവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ബോട്ടിങ്ങിന് മലപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ബസ്. 22 യാത്രക്കാർ ബസിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. കുറച്ചുനേരം ഗതാഗതതടസ്സം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.