ആക്രമണത്തിൽ പരിക്കേറ്റ തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രനിൽനിന്ന് പൊലീസ് മൊഴിയെടുക്കുന്നു
തുറവൂർ: യുവാവിന്റെ ആക്രമണത്തിൽ തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രന് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ആറാം തീയതി രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രസിഡന്റിന്റെ അയൽവാസിയായ ലക്ഷംവീട് കോളനിയിലെ രാജേഷാണ് ആക്രമിച്ചത്.
രാജേഷിന്റെ ഭാര്യാ പിതാവിനെ മർദിച്ചതിനെ തുടർന്ന് ശബ്ദം കേട്ട് പ്രസിഡന്റും ഭർത്താവും കൂടി ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ രാജേഷ് ആക്രമിക്കുകയായിരുന്നു. വീഴ്ചയിൽ പ്രസിഡന്റിന് തലക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസിഡന്റിനെ പരാതിയിൽ കുത്തിയതോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.