വള്ളികുന്നം: യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമക്കെതിരെ കേസ്. റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. വള്ളികുന്നം കാമ്പിശ്ശേരി ജങ്ഷനിൽ വീടിനോട് ചേർന്ന് അർച്ചന ഫൈനാൻസിയേഴ്സ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന വിജയന് (72) എതിരെയാണ് കേസ്.
താളീരാടി കോതകരക്കുറ്റിയിൽ കോളനിയിലെ എസ്.ആർ. അഞ്ജു നൽകിയ പരാതിയിലാണ് നടപടി. സാമ്പത്തിക ഇടപാടിനായി ഇവർ നൽകിയ ആധാർ കാർഡിെൻറ പകർപ്പ് ഉപയോഗിച്ച് ചൂനാട് കാത്തലിക് സിറിയൻ ബാങ്കിൽ സ്വർണം പണയം െവച്ച് ഇയാൾ പണമെടുക്കുകയായിരുന്നു.
ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിൽ ഇവരുടെ പേരിൽ 12 തവണ ഇടപാട് നടത്തി ലക്ഷങ്ങൾ വായ്പയെടുത്തതായി കണ്ടെത്തി. ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന വ്യവസ്ഥയാണ് വിജയൻ ദുരുപയോഗം ചെയ്തത്.
സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇടപാട് നടത്തിയത്. കൂടുതൽ വിവരങ്ങൾക്ക് പൊലീസ് ബാങ്കിൽ നോട്ടീസ് നൽകി. ഇത് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കുമെന്ന് സി.ഐ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.