മണ്ണഞ്ചേരി: 17 വർഷമായി അർബുദത്തോട് പൊരുതി ജീവിക്കുകയാണ് മണ്ണഞ്ചേരി 17ാം വാർഡ് സബ്ന മൻസിലിൽ അബ്ദുൽ സലാം (65). കടുത്ത രോഗപീഡകൾ ശരീരത്തെയും മനസ്സിനെയും തളർത്തിയെങ്കിലും പ്രതീക്ഷയോടെ ജീവിതം തള്ളിനീക്കുകയാണ്. രണ്ട് പെൺമക്കളിൽ മൂത്ത മകളെ വിവാഹം ചെയ്തയച്ചു. ഇളയ മകളെ നഴ്സിങ് പഠിപ്പിച്ചു.
കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന സലാമിന് മുഴയുടെ രൂപത്തിലാണ് അർബുദം ആദ്യമായി ആക്രമിക്കുന്നത്. പിന്നീട് ബോൺ കാൻസർ ആയി. കാലിലേക്ക് വ്യാപിച്ചതോടെ ഇടതുകാൽ മുട്ടിനുതാഴെ മുറിച്ചു. പിന്നീട് മുഴുവനായി മുറിച്ചുമാറ്റി. ഇപ്പോൾ ശ്വാസകോശത്തിന് ബാധിച്ചു. 11 കീമോ കഴിഞ്ഞു. കോവിഡ് പ്രതിസന്ധി ആയതോടെ കീമോയും നിലച്ചു. ഒരടി നടന്നാൽ ശ്വാസംമുട്ടും.
നല്ലതുപോലെ ഉറങ്ങിയിട്ട് നാളുകളാെയന്ന് സലാം വിങ്ങലോടെ പറഞ്ഞു. രോഗം ബാധിച്ചതോടെ ജീവിതമാർഗം പൂർണമായും അടഞ്ഞു. ഭാര്യ അസീന തൊഴിലുറപ്പിന് പോയി കിട്ടുന്ന തുച്ഛവരുമാനമാണ് ഏക ആശ്രയം. മണ്ണഞ്ചേരിയിലെ ജീവകാരുണ്യ സംഘടനയായ അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റിെൻറയും ഉദാരമതികളുടെയും സഹായത്താലാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഇളയ മകൾ ബി.എസ്സി നഴ്സിങ് പഠനം പൂർത്തിയാക്കി.
ബാങ്കിൽനിന്ന് വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിപ്പിച്ചത്. ഈ പണം തിരികെ അടക്കണം. സബ്നക്ക് ഒരുജോലി കിട്ടണം, നല്ല ഒരുഭാവി ഉണ്ടാകണം എന്നുമാത്രമേ ഈ പിതാവിന് ആഗ്രഹമുള്ളൂ.
ദൈവം തന്നെ കൈവിടിെല്ലന്ന ആത്മവിശ്വാസത്തിലാണ് അബ്ദുൽ സലാം. എസ്.ബി.ഐ കലവൂർ ബ്രാഞ്ചിൽ ഭാര്യ അസീനയുടെ പേരിൽ അക്കൗണ്ടുണ്ട്. ബാങ്ക് നമ്പർ: 33192987909. ഐ.എഫ്.എസ് കോഡ്: SBIN0008622. ഫോൺ: 8086799540.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.