റെയിൽവേ പാർസലായി കടത്തിയ 436 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

ആലപ്പുഴ: റെയിൽവേ പാർസലായി കടത്തിയ 436 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പിടിച്ചെടുത്തു. മൈസൂരു-കൊച്ചുവേളി എക്സ്പ്രസിൽ തെറ്റായ വിവരങ്ങളുമായി പാർസൽ മുഖേന കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ രണ്ടുലക്ഷത്തോളം രൂപ വിലവരും. ഏഴുകെട്ടുകളും രണ്ടുപെട്ടികളിലുമായി ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും കോട്ടൺ തുണിത്തരങ്ങളുമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കടത്ത്. മഞ്ജു ബംഗളൂരു എന്ന വിലാസത്തിൽനിന്ന് ആലപ്പുഴ സ്വദേശിയായ ദീപകി‍ൻെറ പേരിലാണ് പാർസൽ എത്തിയത്. ഇരുവരുടെയും പൂർണമായ മേൽവിലാസം ബാഗിൽ രേഖപ്പെടുത്തിയിരുന്നില്ല. റെയിൽവേ പ്ലാറ്റ്ഫോമിൽ ഇറക്കിയ കെട്ടുകൾക്ക് ഏറെസമയം കഴിഞ്ഞിട്ടും അവകാശികൾ എത്തിയിരുന്നില്ല. ഇതിൽ സംശയംതോന്നിയ ആർ.പി.എഫ് ഇൻസ്പെക്ടർ ബി.എൽ. ബിനുകുമാർ, എ.എസ്.ഐ അജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ ആർ.പി.എഫ്. അന്വേഷണം ആരംഭിച്ചു. APL hans railway ആർ.പി.എഫ് പിടികൂടിയ പുകയില ഉൽപന്നങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.