തുറവൂർ: കെട്ടിട നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. കല്ല്, മെറ്റൽ, എം സാൻഡ്, സിമന്‍റ്, ബ്രാൻഡഡ് കമ്പി എന്നിവയുടെ വിലയാണ് കുതിച്ചുയരുന്നത്. കല്ലിനും മുക്കാൽ ഇഞ്ച് മെറ്റലിനും സമാനതകളില്ലാത്ത വിലക്കയറ്റമാണ്. പാറമണലിന് ഒരടിക്ക് 57-61 രൂപയും, പാക്കറ്റ് സിമന്‍റിന് 420-450 രൂപയും വാർക്ക കമ്പി ഒരു കിലോക്ക് 100 രൂപയും ആണ് നിലവിലെ വില. ഒരു കിലോ കമ്പിക്ക് 72 രൂപയായിരുന്നതാണ് ഒറ്റയടിക്ക് 25 രൂപയിലധികം വർധിച്ചാണ് 98 -100 രൂപയിൽ എത്തിയത്. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം സജീവമായ സമയത്തുള്ള വില വർധന സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിലെ സിമന്‍റ് കമ്പനികൾ കേരളത്തെ കൊള്ളയടിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. നിർമാണ മേഖലയെ അമിത വിലക്കയറ്റവും കൂലിച്ചെലവും പ്രതിസന്ധിയിലാക്കിയതായി നിർമാണമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.