ഹിജാബ്: കോടതി വിധി അവകാശം ഹനിക്കുന്നത് -കേരള മുസ്ലിം ജമാഅത്ത്

ആലപ്പുഴ: മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കല്‍ അനിവാര്യമല്ലെന്ന കര്‍ണാടക ഹൈകോടതിയുടെ പരാമര്‍ശം ഇസ്ലാമിക പ്രമാണ വിരുദ്ധമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന 'റിവൈവല്‍-22' നേതൃക്യാമ്പ്. സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ. ത്വാഹ മുസ്ലിയാര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി യു.സി. അബ്ദുല്‍മജീദ് മാസ്റ്റര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ല പ്രസിഡന്‍റ് എച്ച്. അബ്ദുന്നാസര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യു.സി. അബ്ദുല്‍മജീദ് മാസ്റ്റര്‍, എസ്. നസീര്‍, അബ്ദുറഷീദ് കരുമാടി, ഹുസൈന്‍ മുസ്ലിയാര്‍ കായംകുളം, സനോജ് സലീം, കെ.എ. ജാഫർകുഞ്ഞാശാന്‍ എന്നിവർ സംസാരിച്ചു. കെ.എ. മുസ്തഫ സഖാഫി പ്രാര്‍ഥന നടത്തി. ടി.എ. അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ നന്ദി പറഞ്ഞു. ചിത്രം കേരള മുസ്ലിം ജമാഅത്ത് ജില്ല നേതൃപരിശീലന ക്യാമ്പ് 'റിവൈവല്‍ 22' സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ. ത്വാഹ മുസ്ലിയാര്‍ കായംകുളം ഉദ്ഘാടനം ചെയ്യുന്നു APL JAMAATH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.