അമ്പലപ്പുഴ: വിശേഷ ദിവസങ്ങളിലെ സൗജന്യ ഭക്ഷണക്കിറ്റ് ഗുണഭോക്താക്കളിൽനിന്ന് അഗതി-അനാഥ മന്ദിരങ്ങളെ ഒഴിവാക്കിയതായി ആക്ഷേപം. കോവിഡ് വ്യാപനത്തിനുശേഷം വിഷു, ഈസ്റ്റർ പ്രമാണിച്ച് വിതരണം ചെയ്ത ഭക്ഷണക്കിറ്റ് ഇവർക്കും ലഭിച്ചിരുന്നു. സാമൂഹികനീതിവകുപ്പ് നൽകുന്ന ലിസ്റ്റ് പ്രകാരം ഓരോ അഗതി, അനാഥ മന്ദിരത്തിലെയും നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന പ്രകാരമാണ് ലഭിച്ചത്. ഭക്ഷ്യ സിവിൽ സപ്ലൈസിൻെറ കൗണ്ടറുകൾ മുഖേനയാണ് ഇത് ലഭിച്ചിരുന്നത്. എന്നാൽ, ഓണക്കിറ്റിൽ അഗതി-അനാഥ മന്ദിരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിൽ മാത്രം ഇത്തരം എഴുപതോളം സ്ഥാപനങ്ങളുണ്ട്. ഇതിൽ 1200 അന്തേവാസികളാണ് കഴിയുന്നത്. പലരുടെയും സഹായത്താലാണ് അഗതി, അനാഥ മന്ദിരങ്ങൾ പ്രവർത്തിച്ചുവരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തിനുശേഷം ഇത്തരം സഹായങ്ങളും നിലച്ചതോടെ പല സ്ഥാപനങ്ങളും പട്ടിണിയുടെ വക്കിലാണ്. ഓണക്കിറ്റ് അഗതി-അനാഥ മന്ദിരങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ട് പുന്നപ്ര ശാന്തിഭവൻ സർവോദയ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ മന്ത്രി ജി. സുധാകരനും ഭക്ഷ്യമന്ത്രി പി. തിലോത്തമനും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.