തുറവൂർ: തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കാതായതോടെ ജനം വലയുന്നു. കുത്തിയതോട് പഞ്ചായത്തിൽ നാലുകുളങ്ങരക്ക് കിഴക്കുവശം പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ചികിത്സ നടത്തുന്നത് മറ്റ് സ്റ്റാഫുകളാണ്. ഇവർ ഡോക്ടറെ ബന്ധപ്പെട്ട് മരുന്നുകൾ എഴുതിക്കൊടുക്കുകയാണ് ചെയ്യുക. ക്ഷീര കർഷകരും അരുമമൃഗങ്ങളെ വളർത്തുന്നവരും ഇതുമൂലം കടുത്ത ബുദ്ധിമുട്ടിലാണ്. എഴുപുന്ന പഞ്ചായത്തിലെ കുത്തിയതോട് പാലത്തിന് കിഴക്കുവശമുള്ള മൃഗാശുപത്രിയിൽ ഡോക്ടറും സ്റ്റാഫും ഇല്ല. കുറേ ദിവസങ്ങളായി ഇവിടെ ആരും വരാറില്ലെന്നാണ് ജനങ്ങൾ പറയുന്നത്. മൃഗാശുപത്രിയിൽ ഡോക്ടറെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇതിൽ വിളിച്ചാൽ കിട്ടാറില്ല. അടിയന്തരമായി മൃഗാശുപത്രികളിൽ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പടം : സദാസമയവും അടഞ്ഞുകിടക്കുന്ന കോടംതുരുത്ത് മൃഗാശുപത്രി apl hospital
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.