മദ്യപാനവും വാക്കുതർക്കവും: ഒരാഴ്ചക്കുള്ളിൽ കൊല്ലപ്പെട്ടത് രണ്ടുപേർ

ചവറ: മദ്യപാനത്തെച്ചൊല്ലിയുള്ള തർക്കെത്ത തുടർന്ന് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ചവറയിൽ കൊല്ലപ്പെട്ടത് രണ്ടുപേർ. ചവറ തെക്കുംഭാഗം മാലി ഭാഗത്ത് കല്ലുംപുറത്ത് കോളനിയിൽ വാടകക്ക് താമസിക്കുന്ന ബിജു(42) ഒപ്പം താമസിച്ചുവന്ന ശ്യാം അലക്സാണ്ടറുടെ കുത്തേറ്റ് ജൂലൈ ഒന്നിന് രാത്രിയിലാണ് മരിച്ചത്. മദ്യപിച്ച് ഇരുവരും സ്ഥിരമായി വാക്കുതർക്കം ഉണ്ടാകാറുണ്ടായിരുന്നു. പതിവുപോലുണ്ടായ വാക്കുതർക്കം സംഘർഷമാവുകയും ബിജുവിനെ ആയുധം കൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു. ഇതിനു പിന്നാലെ ജൂലൈ രണ്ടിന് രാത്രി പന്മന ഇടപ്പള്ളിക്കോട്ട ലോഡ്ജിൽ താമസിച്ച് വന്ന മൂവർ സംഘത്തിലുള്ളവർ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തി. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്ക്ഷോപ് ഉടമ കരുനാഗപ്പള്ളി കോയിപ്പുറത്ത് സന്തോഷ് (60) ഞായറാഴ്ച രാവിലെ മരിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി കുമാർ പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരു പ്രതി കക്കൂസ് ശുചീകരണ തൊഴിലാളിയായ ഷാജി ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി മദ്യപാനത്തിനിടയിലുണ്ടാകുന്ന തർക്കങ്ങളും അടിപിടിയും പ്രദേശത്ത് നിത്യസംഭവമാകുകയാണ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.