കടൽ കൊലക്കേസ്: ബി.ജെ.പി നയം ക്രൂരത -സി.പി.എം

കൊല്ലം: കൊല്ലത്തെ രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്ന അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി അംഗീകരിച്ച ബി.ജെ.പി സര്‍ക്കാറിൻെറ നയം കൊടും ക്രൂരതയാണെന്ന് സി.പി.എം. ട്രൈബ്യൂണല്‍ വിധി അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇറ്റാലിയന്‍ നാവികര്‍ക്കെതിരായി ഇന്ത്യയിലുള്ള ക്രിമിനല്‍ നടപടി അവസാനിപ്പിക്കണമെന്ന കാര്യം പറഞ്ഞ് സുപ്രീംകോടതിയിലെ കേസ് തീര്‍പ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കേസ് നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാറിനുണ്ടായ വീഴ്ചയാണ് ഇത്തരമൊരു വിധിക്ക് കാരണം. നഷ്ടപരിഹാരത്തിൻെറ ന്യായത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി അവസാനിപ്പിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സി.പി.എം ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. നാവികര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ബാധ്യതയുണ്ട്. ഇതിൽനിന്നുള്ള ഒളിച്ചോട്ടം അംഗീകരിക്കാനാവില്ല. പ്രതികളെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണചെയ്യാന്‍ കഴിയില്ലെന്ന ഇറ്റലിയുടെ വാദത്തെ ശക്തിയായി എതിര്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിെല്ലന്നും ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ കുറ്റപ്പെടുത്തി. വിധി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.