ശബരിമല: അയ്യപ്പന് കത്തുകൾ വന്നുതുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിലേറെ കത്തുകളാണ് സന്നിധാനത്തെ പോസ്റ്റ് ഒാഫിസിൽ എത്തിയത്. സന്നിധാനത്ത് മണ്ഡലകാലം തുടങ്ങുന്നതോടെ അയ്യപ്പെൻറ നാമധേയത്തിലുള്ള പോസ്റ്റ് ഒാഫിസും പ്രവർത്തനം തുടങ്ങും. മകരവിളക്കും പടിപൂജയും കഴിഞ്ഞ് എല്ലാവരും മലയിറങ്ങുന്നതോടെ പോസ്റ്റ് ഒാഫിസ് പൂട്ടി പോസ്റ്റ് മാസ്റ്ററും ജീവനക്കാരും മലയിറങ്ങും. 33 വർഷമായുള്ള പതിവാണിത്. ഇത്തവണ പോസ്റ്റ് മാസ്റ്ററുടെ പേരും അയ്യപ്പൻ എന്നാണെന്ന പ്രത്യേകതയുമുണ്ട്.
വിവാഹ ക്ഷണക്കത്ത്, വീട് പാലുകാച്ചിെൻറ അറിയിപ്പ് തുടങ്ങിയ ചടങ്ങുകളുടെ കത്തുകൾ ആദ്യം സന്നിധാനത്തേക്ക് അയക്കുന്നവരുമുണ്ട്. വഴിപാട്, നിയമന ഉത്തരവിെൻറ പകർപ്പ് തുടങ്ങിയവയും വരും. ഇവ കൃത്യമായി ശേഖരിച്ച് കത്തുകൾ നടയിൽ വെക്കും. സീസണല്ലാത്തപ്പോൾ പമ്പയിൽ സ്വീകരിച്ച് അയ്യപ്പെൻറ സീൽ പതിപ്പിച്ച് എത്തിക്കും. മുമ്പ് വണ്ടിപ്പെരിയാർ പോസ്റ്റ് ഒാഫിസിലായിരുന്നു കത്തുകൾ വന്നിരുന്നത്. അവിടെനിന്ന് കാൽനടയായി കാനനപാതയിലൂടെ ഇവിടെ എത്തിക്കുകയായിരുന്നു. ശബരിമലയിലെ പതിനെട്ടാംപടിയുടെ മുദ്രയുള്ള കത്തുകളാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത. രാജ്യത്ത് മറ്റെവിടെയും ഇത്തരത്തിൽ ഒരു മുദ്രയില്ല.
മേൽശാന്തിയുടെ ഫോേട്ടാ പതിച്ച സ്റ്റാമ്പ് നൽകിയായിരുന്നു ഉദ്ഘാടനം. 200 രൂപ അടച്ചാൽ ആർക്കും അവരുടെ ഫോേട്ടാ പതിച്ച സ്റ്റാമ്പ് ലഭിക്കും എന്നതാണ് ഇതിെൻറ പ്രത്യേകത.
ഗവ. ഹോമിയോ ഡിസ്പെന്‍സറി തുടങ്ങി
ശബരിമല: പമ്പ ആരോഗ്യഭവനില്‍ ഗവ. ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തനം തുടങ്ങി. പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ഗുരുപ്രസാദ് സംബന്ധിച്ചു. 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്.
മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം
ശബരിമല: തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈനായി സന്നിധാനത്ത് മുറികള്‍ ബുക്ക് ചെയ്യാം. 15 ദിവസം മുമ്പുള്ള അഡ്വാന്‍സ് ബുക്കിങ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. onlinetdb.com എന്ന പോര്‍ട്ടല്‍ മുഖേനയാണ് ബുക്കിങ് നടത്തേണ്ടത്. സന്നിധാനത്തെ അക്കോമഡേഷന്‍ കൗണ്ടര്‍ വഴി നേരിട്ടുള്ള ബുക്കിങ് എല്ലാ ദിവസവും വൈകീട്ട് നാലിന് തുടങ്ങും. അഞ്ഞൂറോളം മുറികളില്‍ നൂറെണ്ണമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് നീക്കിെവച്ചിട്ടുള്ളത്. ഫോണ്‍: 04735202049.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.