കോട്ടക്കൽ: തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രൻ സുഹൈൽ അത്താണിക്കലിനെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ആരോപണം. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയപ്പോൾ 20ഓളം പൊലീസുകാർ ഫുട്ബാൾ കളിക്കുന്നത് കണ്ട സുഹൈൽ അത് വീഡിയോയിൽ പകർത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
സാരമായി പരിക്കേറ്റ സുഹൈലിനെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിച്ചെന ആർ.ആർ.ആർ.എഫ് ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന പൊലീസുകാരുടെ വിഡിയോ സുഹൈൽ അത്താണിക്കൽ തൻെറ ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയുടെ അവസാനം പൊലീസ് ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.