പാലക്കാട്: ബലാൽസംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടു ചെയ്യാനായി കുന്നത്തൂർമേട് മണ്ഡലത്തിലെത്തി. രാഹുൽ വരുമെന്ന അഭ്യൂഹത്തെ തുടർന്ന് തമ്പടിച്ചിരുന്ന മാധ്യമപ്രവർത്തർ ചുറ്റും വളഞ്ഞ് ചോദ്യങ്ങൾ ചോദിച്ചെങ്കിലും എല്ലാം കോടതി തീരുമാനിക്കുമെന്ന ഒറ്റ വാചകത്തിൽ മറുപടി ഒതുക്കി.
പാലക്കാട്ടെ കുന്നത്തൂർമേട് ബൂത്തിലാണ് രാഹുലിന് വോട്ട്. അവിടെ വോട്ട് രേഖപ്പെടുത്തിയശേഷം വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു. പോവുന്നതിനു മുമ്പ് അടുത്ത ചായക്കടയിൽ കയറി ചായ കുടിക്കുകയും ചെയ്തു. അവിടെയും മധ്യമപ്രവർത്തകർ ചാദ്യങ്ങളുമായി കൂടി. എന്നാൽ, പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു മറുപടി. തുടർന്ന് എം.എൽ.എ ഓഫിസിലേക്ക് തിരിച്ചതായാണ് വിവരം. രാഹുലിനെതിരെ സ്ഥലത്ത് സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായി.
ബലാൽസംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ 14 ദിവസത്തിനുശേഷമാണ് പൊങ്ങിയത്. ബംഗളൂരുവിലുള്ള മലയാളി യുവതിയുടെ പരാതിയിലുള്ള കേസിൽ രാഹുലിന് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി വിധിക്കെതിരെ കേരള സർക്കാർ ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.