ലാവ്ലിൻ കേസിൽ പിണറായിയെയടക്കം കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാൻ സി.ബി.െഎ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത്  സുപ്രീംകോടതി വീണ്ടും നീട്ടി. വ്യാഴാഴ്ച ഒടുവിലത്തെ കേസായി ലാവ്ലിനുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും കേൾക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അവ ചൊവ്വാഴ്ച കേൾക്കുമെന്ന് വ്യക്തമാക്കി.

വൈകീട്ട് നാല് മണിയായിട്ടും 35ാമത്തെ കേസായ ലാവ്ലിൻ ഹരജികൾ പരിഗണിക്കാൻ കഴിയാത്തിതിെന തുടർന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത് പ്രകാരം കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ലാവ്ലിൻ അവസാനം കേൾക്കാം എന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ഇന്ന് കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച കേൾക്കണമെന്നും മേത്ത ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സി.ബി.ഐ പുതുതായി ഫയൽ ചെയ്യുമെന്ന് പറഞ്ഞ രേഖകൾ കിട്ടിയിട്ടില്ലെന്ന് അഡ്വ. ബസന്ത് ബോധിപ്പിച്ചപ്പോൾ കിട്ടുമെന്ന് ഉറപ്പ് വരുത്താമെന്ന് തുഷാർ മേത്ത മറുപടി നൽകി.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈകോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.

Tags:    
News Summary - sc adjourned lavlin case proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.