തിരുവനന്തപുരം: അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിത യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷാഹസ്തവുമായി കേരള പൊലീസ്. ഏത് അടിയന്തര സാഹചര്യത്തിലും സഹായം എത്തിക്കാൻ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പൊലീസ് കമാൻഡ് സെൻററിൽ പ്രത്യേക സംവിധാനം നിലവിൽ വന്നു. ‘നിഴൽ’ എന്ന് പേരിട്ട ഈ സംവിധാനത്തിലേക്ക് കേരളത്തിലെ എല്ലാ ജില്ലയിൽനിന്നും ഏത് സമയവും ഫോൺ മുഖേന ബന്ധപ്പെടാം.
അസമയത്ത് വാഹനം കേടാവുകയും ടയർ പഞ്ചറാവുകയും ചെയ്യുന്നതുമൂലം വഴിയിൽ കുടുങ്ങിയ വനിത യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും 112 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിക്കാം.
രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന വനിതകൾക്ക് പൊലീസ് സഹായം എത്തിക്കാനും ഇതുവഴി സാധിക്കും. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാം.
പ്രവർത്തനം ഇങ്ങനെ
പൊലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെൻററിലാണ് ഫോൺകോൾ ലഭിക്കുക. വിളിക്കുന്നയാൾ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസ്സിലാക്കാൻ കമാൻഡ് സെൻററിന് കഴിയും. നമ്പർ ഡയൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫോണിെൻറ പവർ ബട്ടൺ മൂന്ന് തവണ അമർത്തിയാൽ കമാൻഡ് സെൻററിൽ സന്ദേശം ലഭിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇൻഡ്യ എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കമാൻഡ് സെൻററിൽ സന്ദേശമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.