തിരുവനന്തപുരം: എം.ജി സർവകലാശാല അദാലത്തിൽ മാർക്ക്ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആ രോപണങ്ങള്‍ അടിസ്ഥാനരഹിതവും പച്ചക്കള്ളവുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. സാേങ്കതിക, എം.ജി സർവകലാശാലകളുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ ആരോപണങ്ങളില്‍ കഴമ്പില്ല. ഈ വിഷയത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാം. തെൻറ പ്രൈവറ്റ് സെക്രട്ടറി മാത്രമല്ല, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എം.ജി സർവകലാശാല അദാലത്തില്‍ പങ്കെടുത്തിരുന്നു. തീരുമാനമെടുത്തത് അദാലത്തിലല്ല, സിന്‍ഡിക്കേറ്റ് യോഗത്തിലാണ്. അതുകൊണ്ട് വി.സിയോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടത്.
സാേങ്കതിക സർവകലാശാലയില്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് മാര്‍ക്ക് ദാനമെന്നാണ്. അര്‍ഹതപ്പെട്ട കുട്ടിക്ക് ന്യായമായും അവകാശപ്പെട്ടതാണ് നല്‍കിയത്. 91 ശതമാനം മാര്‍ക്കോടെ അഞ്ചാം റാങ്ക് നേടിയാണ് ഇൗ വിദ്യാർഥി ജയിച്ചത്. അദാലത്തില്‍ കുട്ടി വന്നത് ഉത്തരക്കടലാസിെൻറ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായാണ്. വിഷയത്തില്‍ ബന്ധപ്പെട്ട അധ്യാപകര്‍ പറഞ്ഞത് ആ കുട്ടിക്ക് ജയിക്കാനുള്ള മാര്‍ക്ക് ഇതില്‍ കിട്ടുമെന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് അതിനെക്കുറിച്ച് ആലോചിക്കാന്‍ വിസിയോട് പറഞ്ഞത്. അര്‍ഹതപ്പെട്ട ഒരാള്‍ക്കും ഒന്നും ഈ സര്‍ക്കാര്‍ നിഷേധിക്കില്ല. അതിെൻറ പേരില്‍ എത്ര വലിയ ആക്ഷേപം ഉന്നയിച്ചാലും അതൊരു പ്രശ്നമായി കാണുന്നില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
ഇതാദ്യമായല്ല, പ്രതിപക്ഷ നേതാവ് തനിക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് താന്‍ രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഹൈകോടതിയില്‍ അത് തള്ളുകയും ആരോപണം നിരര്‍ഥകമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെടുകയും ചെയ്തു. മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നെന്നായിരുന്നു പിന്നീട് ചെന്നിത്തലയുടെ കണ്ടെത്തല്‍. സുപ്രീംകോടതി അനുവാദത്തോടെയാണ് ഇപ്പോള്‍ മലയാളം സർവകലാശാലക്കുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. മൂന്നാം തവണയാണ് ഇത്തരമൊരു ആക്ഷേപവുമായി ചെന്നിത്തല വരുന്നതെന്നും ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.