ബംഗളൂരു: തിരുവനന്തപുരത്തുനിന്നും മൈസൂരുവിലേക്കുള്ള കേരള ആർ.ടി.സിയുടെ സ്കാനിയ മ ൾട്ടി ആക്സിൽ ബസ് ഗുണ്ടൽപേട്ടിൽ അപകടത്തിൽപെട്ടു. തിരുവനന്തപുരത്തുനിന്നും ചൊവ് വാഴ്ച രാത്രി ഏഴിന് പുറപ്പെട്ട കേരള ആർ.ടി.സിയുടെ സെൻട്രൽ ഡിപ്പോയിലെ ആർ.പി 657 നമ്പർ ബസ ാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ബന്ദിപ്പൂർ ചെക്ക് പോസ്റ്റ് പിന്നിട്ടശേഷം രാവിലെ 8.30ഒാടെ ഗുണ്ടൽപേട്ട് എത്തുന്നതിന് മുമ്പുള്ള ഭീമൻപേട് ടോൾ ബൂത്തിന് സമീപം അപകടത്തിൽപെട്ടത്.
നിയന്ത്രണം വിട്ട് റോഡിൽനിന്നിറങ്ങിയ ബസ് വഴിയരികിലെ കമ്പിവേലിയും തകർത്ത് കൃഷിയിടത്തിലേക്ക് നീങ്ങുകയായിരുന്നു. ബസ് ഒാടിക്കുന്നതിനിടെ രക്തസമ്മർദം കുറഞ്ഞ ഡ്രൈവർ സുനിൽ തളർച്ചക്കിടെയും മനഃസാന്നിധ്യം വിടാതെ വൈദ്യുതി പോസ്റ്റ് ഒഴിവാക്കി വയലിലേക്ക് ഇറക്കിയത്. കമ്പിവേലി തകർത്ത് 50 മീറ്ററോളം മുന്നോട്ടു നീങ്ങിയ ബസ് വയലിലെ ചാലിലെ ചളിയിൽ ഇറങ്ങിയതോടെയാണ് നിന്നത്. ബസിെൻറ മുൻഭാഗവും വാതിലും തകർന്നതൊഴിച്ചാൽ യാത്രക്കാരെ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്താനായി. യാത്രക്കാരെ പിറകെ വന്ന മൈസൂരുവിലേക്കുള്ള കേരള ആർ.ടി.സിയുെട ബസുകളിൽ കയറ്റിവിട്ടു. പനിയെതുടർന്ന് രണ്ടു ദിവസം അവധിയിലായിരുന്ന തിരുവനന്തപുരം സ്വദേശി സുനിൽ ചൊവ്വാഴ്ചയാണ് വീണ്ടും ഡ്യൂട്ടിക്ക് കയറിയത്.
താമരശ്ശേരിയിൽനിന്നാണ് ഡ്രൈവർ കം കണ്ടക്ടർ രാധാകൃഷ്ണനിൽനിന്നും സുനിൽ ഡ്രൈവർ സീറ്റിലേക്ക് മാറുന്നത്. രക്തസമ്മർദം കുറഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന സുനിൽ ബസ് വയലിലേക്ക് ഇറക്കിയതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് ബസിലെ യാത്രക്കാരനായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി സഫീർ പഴേരി പറഞ്ഞു. ഉള്ളിലെ പനിയെതുടർന്നാണ് രക്തസമ്മർദം കുറഞ്ഞതെന്ന് ഡ്രൈവർ കം കണ്ടക്ടർ രാധാകൃഷ്ണൻ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നെങ്കിലും സംഭവത്തിെൻറ കൂടുതൽ വിഡിയോയും യാത്രക്കാരുടെ പ്രതികരണവും വന്നതോടെയാണ് യഥാർഥ കാരണം വ്യക്തമായത്. ബസ് അപകടത്തിൽപെടുന്നത് കണ്ട ബത്തേരി സ്വദേശിയാണ് ഡ്രൈവർ സുനിലിനെയും കാലിന് നിസാര പരിക്കേറ്റ യാത്രക്കാരനായ കൽപറ്റ സ്വദേശി ഷാജിയെയും ഗുണ്ടൽപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.