തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജൂലൈ ശമ്പളത്തിന്റെ 75 ശതമാനം ശനിയാഴ്ച രാത്രിയോടെ നൽകുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ജീവനക്കാരുടെ അക്കൗണ്ടിൽ പണമെത്തിയില്ല. സർക്കാർ സഹായമായ 50 കോടിക്ക് പുറമെ അഞ്ച് കോടി കൂടി സ്വന്തം ഫണ്ടിൽ നിന്നെടുത്താണ് ശമ്പളം നൽകുന്നത്. ആഗസ്റ്റിലെ ശമ്പളം കുടിശ്ശികയാണ്. ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല.
ശമ്പള വിതരണത്തിന് 50 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൈമാറണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാർക്ക് ശമ്പള കുടിശ്ശികക്ക് പകരം വൗച്ചറും കൂപ്പണും നൽകണമെന്നും ഹൈകോടതി ഉത്തരവിട്ടു. 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെ കൂപ്പണുകളും തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.