ന്യൂഡൽഹി: നിലവിലെ ഇന്ധന കുടിശ്ശിക കെ.എസ്.ആർ.ടി.സി അടക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. തുകയിൽ ഇളവ് അനുവദിക്കണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം കോടതി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കുടിശിക സംസ്ഥാന സർക്കാരോ കെ.എസ്.ആർ.ടി.സിയോ അടക്കണം. എന്നാൽ ഇളവ് സംബന്ധിച്ച് കേന്ദ്രത്തിന് തീരുമാനമെടുക്കാം. സബ് സിഡി എന്നത് പരിഗണന മാത്രമാണെന്നും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.
90 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ കെ.എസ്.ആർ.ടി.സി വിവിധ എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.