കെ.എസ്.ആർ.ടി.സി മിനിമം ചാർജ് ഏഴ് രൂപയാക്കി

തിരുവനന്തപുരം: െക.എസ്.ആർ.ടി.സി മിനിമം ടിക്കറ്റ് ചാർജ് കൂട്ടി. മിനിമം ചാർജ് ആറിൽ നിന്ന് ഏഴ് രൂപയാക്കിയാണ് വർധിപ്പിച്ചത്. എണ്ണ വില കുറഞ്ഞതിനെ തുടർന്ന് തിരുവഞ്ചൂർ ഗതാഗത മന്ത്രിയായിരിക്കെയാണ് കെ.എസ്.ആർ.ടി.സി മിനിമം നിരക്ക് ആറ് രൂപയാക്കിയത്. അതേസമയം, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് ഏഴ് രൂപയായിരുന്നു.

അതിനിടെ മിനിമം ചാർജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഡീസൽ വില കൂടിയതിനാൽ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കണ്‍സഷന്‍ നിരക്കില്‍ വര്‍ധന വരുത്തുക, കിലോമീറ്റര്‍ ചാര്‍ജ് കൂട്ടുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെച്ചു.

മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാറിനെ അറിയിച്ചു.

Tags:    
News Summary - ksrtc minimum fare hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.