തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില ഒാപറേഷൻ വിഭാഗത്തിെൻറയും മെക്കാനിക്കൽ വിഭാഗത്തിെൻറയും ഡ്യൂട്ടി ക്രമീകരണത്തിന് പിന്നാലെ ഓഫിസർമാരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും ജോലിസമയം ഏഴ് മണിക്കൂറിൽനിന്ന് എട്ട് മണിക്കൂറാക്കി.
പുനരുദ്ധാരണനടപടികളുടെ ഭാഗമായാണ് പുതിയക്രമീകരണം. നിലവിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്ന ജോലിസമയം ഇൗമാസം 16 മുതൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയായിരിക്കുമെന്ന് എം.ഡി രാജമാണിക്യം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനുപുറമേ സർവിസ് ഓപറേഷൻ വിഭാഗത്തിലെയും സിവിൽ വിഭാഗത്തിലെയും ഓഫിസർമാർ ഉൾപ്പെടെ ജീവനക്കാർക്ക് രണ്ടാംശനിയാഴ്ചയും പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്.
കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർ എന്നിവരുടെ ജോലിസമയം എട്ടുമണിക്കൂറാക്കി നേരത്തെ നിശ്ചയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ച ഓഫിസ് ഉപരോധം സർവിസുകളെ ബാധിക്കരുതെന്നും പ്രശ്നങ്ങൾ ഉണ്ടാകുെന്നങ്കിൽ പൊലീസിെൻറ സഹായംതേടണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.