തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ആർ.ടി.സിയിൽ വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർക്കാർ അനുവദിച്ച തുക ഈ സാമ്പത്തിക വർഷവും ഉപയോഗിക്കാനാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. 99.91 കോടി രൂപയാണ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ടിലേക്ക് വകയിരുത്തിയിരുന്നത്.
ഇതിൽ 87.20 കോടിയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽ നടപടിക്രമങ്ങൾ പാലിച്ച് 78.73 കോടി രൂപ റിലീസ് ചെയ്യാൻ ട്രഷറിയിൽ ബിൽ സമർപ്പിച്ചു. ജില്ല ട്രഷറിയിൽനിന്ന് 40.37 കോടി രൂപ ധനകാര്യ വകുപ്പ് പിൻവലിച്ചതുകാരണം 38.36 കോടി രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട് ബിൽ സമർപ്പിച്ച 40.37 കോടി രൂപ ലഭിച്ചില്ല.
ഈ സാമ്പത്തിക വർഷം 105 കോടി രൂപയാണ് പ്ലാൻ ഫണ്ടായി കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചത്. ഈ തുകക്കുപുറമെ ആവശ്യമുള്ളപക്ഷം കഴിഞ്ഞവർഷം ലഭിക്കാതിരുന്ന 40.37 കോടി രൂപ ഉൾപ്പെടെ ധനകാര്യ വകുപ്പിൽനിന്ന് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.