ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി കണ്ടക്ടർ ബസിൽനിന്നിറങ്ങി യാത്രക്കാരെൻറ പിന്നാലെ ഓ ടുന്നതുകണ്ട എല്ലാവരും അന്തംവിട്ടു. ടിക്കറ്റ് എടുത്തിട്ട് പണം കൊടുക്കാത്തതോ ടിക്കറ് റെടുക്കാത്തതോ ആണെന്ന് ആളുകൾ പരസ്പരം പറഞ്ഞു. എന്നാലതൊന്നുമല്ലായിരുന്നു കാരണം.
500 രൂപ നൽകി ടിക്കറ്റെടുത്ത യുവാവ് ബാക്കി വാങ്ങാൻ മറന്നുപോയത് ഓർത്തതാണ് പിന്നാലെ ഓ ടാനിടയാക്കിയത്. സാധാരണ ഉദ്യോസ്ഥരിൽനിന്ന് വ്യത്യസ്തനായി മാറിയത് ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ വീട്ടിൽ പി.കെ. സൂരജാണ്.
സൂരജ് ചടയമംഗലത്തുനിന്ന് ചെങ്ങന്നൂരിലെത്തിയിട്ട് ഒരുവർഷമായി. സാധാരണ രാവിലെ 6.30നുള്ള ആല വഴിയുള്ള തിരുവനന്തപുരം സ്ഥിരം ഷെഡ്യൂൾ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറാണ്. കഴിഞ്ഞ രണ്ടിന് കണ്ടക്ടറില്ലാത്തതിനാൽ പകരക്കാരനായി ചെങ്ങന്നൂർ-പാലക്കാട് സൂപ്പർഫാസ്റ്റിൽ പോകണമെന്ന നിർദേശംകിട്ടി.
വൈകീട്ട് മൂന്നിന് പുറപ്പെട്ട ബസിൽ നിയോഗിതനായി. രാത്രി എട്ടിന് എറണാകുളം വൈറ്റിലയിൽനിന്നാണ് യുവാവ് കയറിയത്. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ബസിൽ. മിക്ക സ്ഥലത്തുനിന്നും യാത്രക്കാർ കയറാനും ഇറങ്ങാനുമുണ്ടായിരുന്നു. ഈ തിരക്കിനിടയിൽ ടിക്കറ്റ് കൊടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
500 രൂപ നൽകി ടിക്കറ്റ് വാങ്ങിയെങ്കിലും ബാക്കി കൊടുക്കാനായില്ല. തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിെൻറ മുൻവശം ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിൽ യുവാവ് മുൻവശത്തെ ഡോറിൽകൂടി ഇറങ്ങി ഓട്ടോയിൽ കയറിപ്പോയി. ഇതുകണ്ട കണ്ടക്ടർ ഒച്ചവെച്ച് ഇറങ്ങി പിന്നാലെ ഓടി.
ഓട്ടോ നിർത്തിച്ച് അടുത്തേക്ക് ചെന്നു. കൈയിൽനിന്ന് ടിക്കറ്റ് വാങ്ങി പിറകിൽ രേഖപ്പെടുത്തിയ ബാക്കി നോക്കി 425 രൂപ തിരികെനൽകി. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. യാത്രക്കാരും പൊതുസമൂഹവും സഹപ്രവർത്തകരും മേലധികാരികളുമുൾെപ്പടെയുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് സൂരജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.