ആലപ്പുഴ: സാധാരണക്കാർ ബില്ല് അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ കണക്ഷൻ വിച്ഛേദിക് കുന്നതിൽ വിട്ടുവീഴ്ച കാണിക്കാത്ത സംസ്ഥാന വൈദ്യുതി ബോർഡിന് വൻകിട ഉപഭോക്താ ക്കളോട് ഉദാര സമീപനം.
കഴിഞ്ഞ സാമ്പത്തിക വർഷം ബോർഡിെൻറ നഷ്ടം 290 കോടി ആയിരിക്കെ വ ൻകിടക്കാർ വരുത്തിയ കുടിശ്ശിക 340 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിലാണ് കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത വ്യക്തമാകുന്നത്. വൻകിട ഉപഭോക്താക്കളുടെ കുടിശ്ശിക ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് 368 കോടി ആയിരുന്നു. ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയ പത്ത് വൻകിട എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളിൽ ഏഴെണ്ണവും സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനങ്ങളാണ്.
മൂന്നെണ്ണം സ്വകാര്യമേഖലയിലാണ്. ചേർത്തലയിലെ ആട്ടോ കാസ്റ്റ്, ഏലൂരിലെ ബിനാനി സിങ്ക്, പാലക്കാട് എലപ്പുള്ളിയിലെ ഇൻഡ്സിൽ, കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്സ്, പാലക്കാട് കോഴിപ്രയിലെ ഹൈടെക്ഡം, എറണാകുളം പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസ്, കോയമ്പത്തൂർ ഉപ്പിലിപ്പാളയത്തെ സിൽക്കാൽ, കൊരട്ടിയിലെ കാർബോറാണ്ടം യൂനിവേഴ്സൽ, കളമശ്ശേരിയിലെ ഹിൻഡാൽക്കോ, എറണാകുളത്തെ ഹിന്ദുസ്ഥാൻ മെഷിൻ ടൂൾസ് എന്നിവയാണ് കമ്പനികൾ. ഇവയിൽ ചിലത് അടച്ച് പൂട്ടലിന് വിധേയമായതിനാൽ കുടിശ്ശിക പിരിച്ചെടുക്കണമെങ്കിൽ റവന്യൂറിക്കവറി നടപടികളിൽ സൂക്ഷ്മത ആവശ്യമാണ്. കോടതി നടപടികളിൽ കുരുങ്ങിയതിനാലാണ് വൻകിടക്കാരോട് മൃദുസമീപനം സ്വീകരിക്കേണ്ടി വരുന്നതെന്നാണ് ബോർഡിെൻറ ന്യായം.
ബോർഡിെൻറ 2018-19 കാലഘട്ടത്തിലെ പ്രതിമാസ ശരാശരി വരുമാനം 1166.91 കോടിയാണ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിനായി ഈ കാലയളവിൽ 195 കോടി വേണ്ടിവന്നു. നഷ്ടം നികത്താൻ വൈദ്യുതി നിരക്ക് ക്രമാതീതമായി വർധിപ്പിച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിപ്പിക്കുന്ന പതിവ് ഒഴിവാക്കി വൻകിടക്കാരുടെ കുടിശ്ശിക സമയ ബന്ധിതമായി പിരിക്കാൻ വൈദ്യുതി ബോർഡ് ആർജവം കാണിക്കണമെന്ന് പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.