തിരുവനന്തപുരം: ജനറല്‍ സെക്രട്ടറിമാരെ മാത്രം മാറ്റി ലോക്സഭ െതരഞ്ഞെടുപ്പിനുമുമ് പ് കെ.പി.സി.സി പുനഃസംഘടിപ്പിക്കാന്‍ തീരുമാനം. സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡൻറുമാർക ്ക് ജനറല്‍ സെക്രട്ടറി പദത്തില്‍ മുന്‍ഗണന നല്‍കും. സെക്രട്ടറിമാര്‍ അതേപടി തുടരട്ടെ യെന്നും രാഷ്ട്രീയകാര്യ സമിതിയിൽ ധാരണയായി. ഡി.സി.സി പ്രസിഡൻറുമാരെയും മാറ്റില്ല. തെരഞ്ഞെടുപ്പിനുശേഷമാകും വിപുല പുനഃസംഘടന.
ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 19ൽനിന്ന് 15 ആയി ചുരുങ്ങും. കുറച്ചുപേരെയെങ്കിലും നിലനിര്‍ത്തണമെന്നാണ് എ, െഎ ഗ്രൂപ്പുകളുടെ ആവശ്യം. ഇതിനു നേതൃത്വം വഴങ്ങിയേക്കും. സെക്രട്ടറിമാര്‍ തുടരട്ടെയെന്ന നേതൃത്വത്തിെൻറ തീരുമാനം ജനറൽ സെക്രട്ടറി പദത്തിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കാനാണ് സാധ്യത.
കമ്മിറ്റി പൂര്‍ണമായും പുനഃസംഘടിപ്പിച്ചാല്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. അതിനാലാണ് വിപുല പുനഃസംഘടന ലോക്സഭ െതരഞ്ഞെടുപ്പിനു ശേഷം മതിയെന്ന തീരുമാനം. ജമ്പോ കമ്മിറ്റികള്‍ ഇത്തവണ ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡൻറുമാരുടെ പ്രവര്‍ത്തന സർവേ നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.