കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ വീണ്ടും സി.പി.എം, ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്. പുലർച്ചെ മൂന്നു മണിയോടെ സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ. ഷിജുവിന്‍റെ വീടിന് നേര െയാണ് ആക്രമണം നടന്നത്. ബോംബേറിൽ വീടിന്‍റെ മുൻഭാഗം തകർന്നു.
ഈ സംഭവത്തിന് പിന്നാലെ രാവിലെ അഞ്ചു മണിയോടെ ബി.ജെ.പി പ്രാദേശിക നേതാവിന്‍റെ വീടിന് നേരെ ആക്രമണം നടന്നു. മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്‍റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
ഞായറാഴ്ച ബി.ജെ.പി പ്രവർത്തകൻ അതുലിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം തുടങ്ങിയത്. ഇതേതുടർന്ന് ഡി.ജി.പിയുടെ നിർദേശ പ്രകാരം പൊലീസിനെ വിന്യസിക്കുകയും ചെയതിരുന്നു.
കഴിഞ്ഞ ഹർത്താൽ ദിനത്തിലും കൊയിലാണ്ടിയിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.