കോട്ടയം: പായിപ്പാട്ട് ഭക്ഷണം ലഭിക്കാത്തതിനാലും നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട് ടും ലോക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണം നൽകാമെന്ന് കരാറുകാർ ഉറപ്പ് നൽകിയിരുന്നു. വഞ്ചനാപരമായ നിലപാടാണ് കരാറുകാർ ൈകക്കൊണ്ടതെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ പ്രത്യേക കാൻറീൻ നടപ്പിലാക്കും. എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികൾ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാവില്ല. അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാത്ത തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.