കോതമംഗലം: മതസൗഹൃദത്തിെൻറ ഉദാത്തമാതൃകയായി കോതമംഗലം മാർത്തോമ ചെറിയ പള്ളിയങ്കണം. സെക്കുലർ യൂത്ത് മാർച്ചിനെത്തിയ മുസ്ലിം സഹോദരന്മാർക്ക് മഗ്രിബ് നമസ്കാരത്തിന് വേദിയാവുകയായിരുന്നു പള്ളിയങ്കണം.
സഭാതർക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 ദിവസമായി പള്ളിയങ്കണത്തിൽ സമരം തുടരുകയാണ്. ഇതിനിടെയാണ് ഇവിടെനിന്ന് നമസ്കാരത്തിന് ബാങ്കൊലി മുഴങ്ങിയത്. എലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെയും ഫാ. ജോസ് പരുത്തുവേലിയുടെയും നേതൃത്വത്തിൽ പ്രാർഥനക്ക് സൗകര്യം ഒരുക്കി.
ജാഥയിലെത്തിയവർക്ക് കുടിക്കാൻ ചൂടുവെള്ളവും നമസ്കാരത്തിന് എത്തിയവർക്ക് അംഗസ്നാനത്തിനും പൈപ്പുകൾ പ്രത്യേകം ക്രമീകരിച്ചിരുന്നു. നമസ്കാരം വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് പള്ളിക്ക് ചുറ്റം അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.