കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ തുടർമരണങ്ങളുെട അന്വേഷണത്തിലേക്ക് വഴിതെളിച്ച വ്യാജ ഒസ്യത്ത് സംബന്ധിച്ച് കൂടത്തായി വില്ലേജ് ഒാഫിസിൽ സൂക്ഷിച്ച പല രേഖകളും മുക്കിയതായി സൂചന. ടോം തോമസിെൻറ ഇരുനില വീടുൾപ്പെടുന്ന 38.5 സെൻറ് സ്ഥലം ൈകമാറുന്നതിന് ഉണ്ടാക്കിയ രേഖകളാണ് വില്ലേജ് ഒാഫിസിൽനിന്ന് നഷ്ടമായത്. പിതാവിെൻറ സ്വത്തുക്കൾ തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചു എന്ന് ടോം തോമസിെൻറ മകൻ റോജോ ആരോപണമുന്നയിക്കുകയും ഇതുസംബന്ധിച്ച മുഴുവൻ രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിക്കാൻ അപേക്ഷ നൽകുകയും ചെയ്തതിനു പിന്നാലെയാണ് രേഖകൾ അപ്രത്യക്ഷമായത്.
റോജോ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയാൽ വകുപ്പുതല അന്വേഷണം വേന്നക്കുമെന്ന ഭയവും രേഖകൾ മുക്കാൻ കാരണമായതായി കരുതുന്നു. വ്യാജ ഒസ്യത്ത് സംഭവത്തിൽ ബന്ധുക്കളും കുടുങ്ങിയേക്കുമെന്ന് സൂചന. അന്ന് താമരശ്ശേരി താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീ സമ്മർദം ചെലുത്തിയാണ് വ്യാജ ഒസ്യത്ത് സ്വീകരിച്ച് ജോളിയുടെ പേരിലേക്ക് ഭൂമി മാറ്റി നികുതി സ്വീകരിച്ചതെന്നാണ് അറിയുന്നത്. ഇതിന് വില്ലേജ് ഓഫിസിലെ ചില ജീവനക്കാർ, പ്രത്യേകിച്ച് പൊന്നാമറ്റം കുടുംബത്തെ കൃത്യമായി അറിയാവുന്ന ചിലരും കൂട്ടുനിന്നു. ഒസ്യത്ത് അംഗീകരിക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, ഈ സ്വത്തിൽ ജോളി മാത്രമാണ് അവകാശി എന്നെഴുതിയ നോട്ടീസ് വില്ലേജ് ഓഫിസിെൻറ ഭിത്തിയിൽ ദിവസങ്ങളോളം പതിപ്പിച്ചിരുന്നു. വില്ലേജ് ഓഫിസിൽ ജോലി ചെയ്യുന്ന റോജോയുടെ പരിചയക്കാരനായ ജീവനക്കാരൻ ഇത് അറിയാമായിരുന്നിട്ടും ഇക്കാര്യം റോജോയെ അറിയിച്ചില്ല. ഉദ്യോഗസ്ഥർ ഇതിനായി വൻതുക ജോളിയിൽനിന്ന് സ്വീകരിച്ചിട്ടുണ്ടാവാമെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
ഒസ്യത്തുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിന് റോജോ ശ്രമം നടത്തുന്നതായി നേരത്തേതന്നെ ജയശ്രീ, ജോളിയെ അറിയിക്കുകയും ചെയ്തിരുന്നു. വ്യാജ ഒസ്യത്തിന് രേഖകൾ നിർമിക്കാൻ സഹായിച്ചത് ജയശ്രീയാണെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ട്. അതിനിടെ വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ കലക്ടർ എസ്. സാംബശിവറാവു ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ ബിജുവിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കലക്ടറുടെയും പൊലീസിെൻറയും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും കലക്ടർ നിലവിൽ കോഴിക്കോട് ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാറായി ജോലി ചെയ്യുന്ന ജയശ്രീക്കെതിരെ നടപടി സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.