കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ഒന്നാംപ്രതി ജോളി കൊലക്കുപയോഗിച് ചെന്ന് കരുതുന്ന സയനൈഡ് കോയമ്പത്തൂരിൽനിന്നാണ് എത്തിച്ചതെന്ന് അന്വേഷണസംഘം സ് ഥിരീകരിച്ചു. എസ്.െഎ ജീവൻ ജോർജിെൻറ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിൽ പോയി അ ന്വേഷണം നടത്തിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. ജോളിക്ക് സയനൈഡ് നൽകിയത് രണ്ടാംപ്രതി എം.എസ്. മാത്യുവാണ്.
ഇദ്ദേഹം സയനൈഡ് വാങ്ങിയത് സ്വർണപ്പണിക്കാരനും മൂന്നാംപ്രതിയുമായ പ്രജി കുമാറിൽ നിന്നാണ് എന്നും നേരത്തേ വ്യക്തമായിരുന്നു. പിന്നാലെയാണ് പൊലീസ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചത്. കോയമ്പത്തൂരിലെ സത്യൻ എന്നയാളാണ് പ്രജികുമാറിന് സയനൈഡ് നൽകിയതെന്ന് തെളിഞ്ഞതോടെ കോയമ്പത്തൂരിലെത്തിയ അന്വേഷണസംഘം ഇദ്ദേഹത്തിെൻറ മൊഴി രേഖപ്പെടുത്തി. സത്യന് സയനൈഡ് നൽകിയ ആളെക്കുറിച്ചും വ്യക്തമായെങ്കിലും ഇദ്ദേഹം അഞ്ചുമാസം മുമ്പ് മരിച്ചു. ഇദ്ദേഹത്തിന് സയനൈഡ് കൈവശം വെക്കുന്നതിന് ലൈസൻസ് ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട രേഖകളുടെയും ഇദ്ദേഹത്തിെൻറ മരണ സർട്ടിഫിക്കറ്റിെൻറയും പകർപ്പ് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ജോളി പലതവണ കോയമ്പത്തൂരിൽ പോയതിെൻറ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു. വീണ്ടും കസ്റ്റഡിയിൽ കിട്ടുന്നപക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. കോയമ്പത്തൂരിൽ പോയ വേളയിൽ എൻ.െഎ.ടിയിൽനിന്ന് വിദ്യാർഥികൾക്കൊപ്പം ടൂർ പോകുന്നു എന്നാണ് ജോളി ബന്ധുക്കളോട് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.