കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഷാജുവിന്‍റെ പിതാവ് സക്കറിയെയും ചോദ്യം ചെയ്തേക്കും. കൊലപാതകത്തെ കുറിച്ച് പിതാവിന് അറിയാമായിരുന്നുവെന്ന് ഷാജു ചോദ്യംചെയ്യലിനിടെ വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യാനായി സക്കറിയയെ അന്വേഷണ സംഘം വിളിപ്പിച്ചതായാണ് വിവരം.
തന്‍റെ മകനെ കേസിൽ കുടുക്കാൻ ജോളി ശ്രമിക്കുകയാണെന്ന് സക്കറിയ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, തനിക്ക് ഒന്നുമറിയില്ലെന്നാണ് ഷാജു കുറ്റസമ്മതം നടത്തിയ ശേഷം സക്കറിയ പറഞ്ഞത്.
ഭാര്യയെയും മകളെയും ജോളി കൊലപ്പെടുത്തിയത് തന്‍റെ അറിവോടെയാണെന്ന് ഷാജു പൊലീസിനോട് സമ്മതിച്ചിരുന്നു. ജോളിയുമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായി സിലിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്താൻ ജോളിക്ക് ഒത്താശ ചെയ്തു. മകൾ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും ഷാജു അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.