താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ രണ്ടാം ഭര്‍ത്താവ് ഷ ാജുവിെൻറ വീട്ടിലും കൂടത്തായി പൊന്നാമറ്റം വീട്ടിലും താമരശ്ശേരിയിലെ സ്വകാര്യ ദന്താ ശുപത്രിയിലും എത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അേന്വഷണ സംഘം കോ ടഞ്ചേരി പുലിക്കയത്ത് ഷാജുവിെൻറ പിതാവ് സഖറിയാസിെൻറ വീട്ടില്‍ ജോളിയുമായെത്തി യത്. ഷാജുവിെൻറ ആദ്യ ഭാര്യ സിലി കൊല്ലപ്പെട്ട കേസില്‍ ജോളി, ഷാജുവിെൻറ മകന്, അയല്‍വാസ ികള്‍ എന്നിവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
പുലി ക്കയത്തെ ഷാജുവിെൻറ വീട്ടില്‍ വെച്ചാണ് 2014 ല്‍ അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നല്കി സിലിയെ ഇല്ലാതാക്കാനുള്ള ആദ്യശ്രമം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. തെളിവെടുപ്പ് സമയത്ത് പിതാവ് സഖറിയാസും അമ്മ ഫിലോമിനയും വീട്ടിലുണ്ടായിരുന്നു. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ജോളിയെ ദീര്‍ഘനേരം ചോദ്യംചെയ്തു.
ഷാജുവിനെയും പൊലീസ് വീണ്ടും ചോദ്യംചെയ്തു. വീട്ടിലെ മുറികളിലും അലമാരകളിലും ജോളിയുടെയും വീട്ടുകാരുടെയും സാന്നിധ്യത്തില്‍ പരിശോധന നടത്തി. ഇവിടെ ഒരു മണിക്കൂര്‍ നീണ്ട പരിശോധനക്കും ചോദ്യംചെയ്യലിനും ശേഷമാണ് 12.30ന് അന്വേഷണ സംഘം കൂടത്തായി പൊന്നാമറ്റം ടോം തോമസിെൻറ വീട്ടിലെത്തിയത്.
സിലി കൊല്ലപ്പെട്ട 2016 ജനുവരി 11ന് കൂടത്തായി പൊന്നാമറ്റം വീട്ടില്‍ കൊണ്ടുവന്ന് അവർ ഫ്രൈഡ്റൈസ് കൊടുത്തിരുന്നു. കുപ്പിയില്‍ സയനൈഡ് കലര്‍ത്തിയ വെള്ളം ബാഗിലാക്കി കൊണ്ടുപോയതും ഇവിടെ നിന്നാണ്. കുപ്പിയെടുത്ത സ്ഥലവും സിലി ഇരുന്ന് ഭക്ഷണം കഴിച്ച മേശയും വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയ സ്ഥലവുമെല്ലാം ജോളി പൊലീസിന് കാണിച്ചുകൊടുത്തു. ഇവിടെവെച്ചും ജോളിയെ വിശദമായി ചോദ്യം ചെയ്തു.
ഉച്ചക്കു ശേഷം മൂന്നരയോടെയാണ് സിലി കുഴഞ്ഞുവീണ താമരശ്ശേരിയിലെ സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെത്തിച്ച് തെളിവെടുത്തത്. സിലി കുഴഞ്ഞുവീണ സോഫയും ഇരുന്ന കസേരകളും ജോളി പൊലീസിന് കാണിച്ചുകൊടുത്തു.
കുഴഞ്ഞുവീണ സിലിയുടെ വായിലേക്ക് സയനൈഡ് പുരട്ടിയ ഗുളിക കൊടുത്തതും കുപ്പിയില്‍ കരുതിയ സയനൈഡ് കലര്‍ത്തിയ വെള്ളം ഒഴിച്ചുകൊടുത്തതും ഇവിടെ വെച്ചാണ്. തുടര്‍ന്നാണ് ജോളിതന്നെ മുന്‍കൈയെടുത്ത് തളര്‍ന്നുവീണ സിലിയെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിച്ചപ്പോഴേക്കും സിലി മരിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരായ തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാല്‍, വടകര കോസ്റ്റല്‍ സി.ഐ ബി.കെ. ഷിജു, തിരുവമ്പാടി സി.ഐ ഷാജു ജോസഫ്, ക്രൈംബ്രാഞ്ച് എസ്.ഐ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.