പറവൂർ: നിഹാലിനെ ഓർമയില്ലേ? 2014ൽ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ കൈപ്പിഴ മൂലം ജീവിതകാലം മുഴുവൻ ദുരിതം പേറാൻ വിധിക്കപ്പെട്ട കുഞ്ഞ്. നീറിക്കോട് പള്ളത്ത് വീട്ടിൽ നവാസ്, നൗഫിയ ദമ്പതികളുടെ ഇളയ മകനാണ് നിഹാൽ. കഴിഞ്ഞ മാർച്ച് നാലിന് ആറ് വയസ്സ് പിന്നിട്ടു. ഡോക്ടർക്ക് പറ്റിയ കൈപ്പിഴ മൂലം കുഞ്ഞിെൻറ തലച്ചോറിനാണ് ക്ഷതം സംഭവിച്ചത്.
ജനകീയ സമരങ്ങൾക്ക് ഒടുവിൽ അന്ന് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതൊന്നും ചികിത്സക്ക് മതിയായില്ല. നിഹാൽ ഇതുവരെ കരയുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. സ്വന്തമായി എഴുന്നേറ്റ് നിൽക്കാനാകില്ല. പൊക്കിളിനരികെ വയറ്റിലേക്കിട്ട ട്യൂബ് വഴി ദ്രവരൂപത്തിെല ആഹാരമാണ് ഇപ്പോഴും നൽകുന്നത്. സ്റ്റാൻഡിങ് ഫ്രെയിമിൽ ബന്ധിപ്പിച്ച് നിർത്തിയാൽ നിൽക്കും. തല നേരെയായി തുടങ്ങിയിട്ടുണ്ട്. ഫിസിയോതെറപ്പിയും സ്പീച്ച് തെറപ്പിയും ചെയ്യുന്നു.
അമൃത ആശുപത്രിയിലാണ് ചികിത്സ. ചില ശസ്ത്രക്രിയകളും മുടങ്ങാതെ തുടർചികിത്സയും ചെയ്താൽ നിഹാലിനെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂലിവേലക്കാരനായ നവാസിന് നിഹാലിെൻറ ആഹാരത്തിനും ചികിത്സക്കുമുള്ള നിവൃത്തിയില്ല. ഉദാരമതികളുടെ സഹായംകൊണ്ട് മാത്രമാണ് ഇതുവരെ ചികിത്സ. മഹല്ല് സെക്രട്ടറി പി.എം. ഹസൻ ചെയർമാനും വാർഡ് അംഗം കാഞ്ചന സോമൻ കൺവീനറുമായി നിഹാൽ ചികിത്സ സഹായ കമ്മിറ്റിയുണ്ട്. അക്കൗണ്ട് നമ്പർ: 17490100009467, ഐ.എഫ്.എസ്.സി: FDRL0001749, ഫെഡറൽ ബാങ്ക്, കരുമാല്ലൂർ ബ്രാഞ്ച്. ഫോൺ: 9656589811.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.