തൃശൂർ: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടിസുനി പരോളില്‍ വീട്ടിലെത്തി. അസുഖം ബാധിച്ച അമ്മയെ കാണാനായി പൊലീസ് അകമ്പടിയോടെയുള്ള അടിയന്തര പരോള്‍ ആണ് അനുവദിച്ചത്. വെള്ളിയാഴ്ച്ചയാണ് സുനി വിയ്യൂര്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയത്. തിങ്കളാഴ്ച ജയിലില്‍ എത്തും.
എ.ആർ ക്യാമ്പിൽ നിന്നുള്ള രണ്ട് പൊലീസുകാരാണ് സുനിക്ക് സുരക്ഷാ അകമ്പടിയുള്ളത്. നേരത്തെ ജനുവരിയിൽ ചേർന്ന ജയിൽ ഉപദേശകസമിതിക്ക് മുന്നിൽ പരോൾ അപേക്ഷയെത്തുന്നത് വിവാദമായിരുന്നു. അന്ന് മാധ്യമങ്ങൾ വിവാദമാക്കിയതോടെ അപേക്ഷ തള്ളി. പിന്നീട് വിവാദമായ ഗവർണർ നിരസിച്ച ശിക്ഷാ ഇളവിനുള്ള തടവുകാരുടെ പട്ടികയിലും കൊടിസുനി അടക്കമുള്ളവർ ഉൾപ്പെട്ടത് ചർച്ചയായിരുന്നു.
ജയിലിൽ നിരന്തരം പ്രശ്നക്കാരനും, വാർഡന്മാരടക്കമുള്ളവരെയും തടവുകാരെയും ആക്രമിക്കുകയും, കഞ്ചാവും ഫോൺ അടക്കം വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തതിൽ പരാതിയുള്ളപ്പോഴാണ് പരോൾ അനുവദിക്കാനുള്ള അപേക്ഷ ജയിൽ ഉപദേശക സമിതിക്കും, ശിക്ഷാ ഇളവ് പട്ടികയിലും ഇടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.