പട്ടാമ്പി: പുറത്തുനിന്ന് ഭക്ഷണം കഴിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ വണ്ടി പിടിച്ചിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16312 നമ്പര്‍ കൊച്ചുവേളി-ബിക്കാനീര്‍ എക്സ്പ്രസില്‍ യാത്രക്കാരായ കോഴിക്കോട്ടെ വിദ്യാര്‍ഥികളെയും ജീവനക്കാരെയുമാണ് പട്ടാമ്പിയില്‍ ശനിയാഴ്ച രാത്രി 11ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു.
എറണാകുളത്തുനിന്ന് ഭക്ഷണം കഴിച്ചവരായിരുന്നു ഇവര്‍. യാത്രക്കിടെ പലര്‍ക്കും ചെറിയതോതില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പട്ടാമ്പിയില്‍ എത്തിയതോടെ രൂക്ഷമായി, പലരും തളര്‍ന്ന് വീണതായും പറയുന്നു. അഞ്ച് വിദ്യാര്‍ഥികളെയും ഒരുസ്ത്രീയും പട്ടാമ്പിയിലെ നിള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയകാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.