തിരുവനന്തപുരം: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്ര ധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിൽനിന്ന് ആനുകൂല്യം ലഭിക്കുന്നതിന് സംസ്ഥാനത്ത് 12 ലക്ഷം പേർ അപേക്ഷ നൽകി. ഇതുവരെ 2.61 ലക്ഷംപേര്‍ സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത നേ ടി.
മറ്റുള്ളവരുടെ രേഖകള്‍ പരിശോധനയിലാണ്. അപേക്ഷ സ്വീകരിക്കാൻ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും കൃഷി ഓഫിസുകളിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരുടെ തിരക്കിന് കുറവില്ല. രേഖകള്‍ പരിശോധിച്ച് 9624 അപേക്ഷകള്‍ തള്ളി. പദ്ധതിആനുകൂല്യത്തിന് അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആദ്യഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ മാർച്ച് 31ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് കാര്‍ഷിക വികസന ഡയറക്ടറുടെ ഓഫിസ് അറിയിച്ചു.
ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് പട്ടികജാതി വിഭാഗത്തില്‍നിന്ന് 3011 പേരും ആദിവാസികളിൽനിന്ന് 855 പേരും ജനറല്‍ വിഭാഗത്തില്‍ 1,26,750 പേരും അടക്കം 1,30,616 പേര് സാമ്പത്തികാനുകൂല്യത്തിന് യോഗ്യത നേടി. പട്ടികജാതിവിഭാഗത്തിന് 60.22 ലക്ഷവും ആദിവാസികൾക്ക് 17.10 ലക്ഷവും ജനറല്‍ വിഭാഗത്തിന് 25.35 കോടിയും ഉള്‍പ്പെടെ ആകെ 26.12 കോടി വിതരണത്തിന് അനുമതി ലഭിച്ചു. 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള തുകയാണ് ആദ്യഗഡു. ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് രണ്ടാം ഗഡു നൽകുക.
അഞ്ചേക്കർ വരെ കൃഷിഭൂമിയുള്ളവർക്ക് പ്രതിവർഷം 6000 രൂപ നൽകും. അപേക്ഷിക്കുന്ന അർഹരായവർക്കുമാത്രം അക്കൗണ്ടിൽ പണമെത്തും. വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തശേഷം മാനദണ്ഡങ്ങൾ അനുസരിച്ച് അനർഹരെ വെബ്സൈറ്റ് സ്വയം പുറത്താക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതൽ കർഷകർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, ഏക്കറുകണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭിക്കില്ല. ഇവരുടെ പേരിൽ നികുതി അടച്ച് രസീത് ഹാജരാക്കാൻ കഴിയാത്തതാണ് കാരണം. റേഷൻ കാർഡ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ്ബുക്ക്, വില്ലേജ് ഓഫിസിൽ നികുതി അടച്ച രസീത് എന്നിവയുടെ കോപ്പിസഹിതമാണ് അപേക്ഷിക്കേണ്ടത്. തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് മാത്രമാണ് പണം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.