കൊച്ചി: വിദ്യാഭ്യാസ മേഖലയിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള സ് റ്റേക്കെതിരെ സർക്കാർ. ഹൈസ്കൂൾ,-ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സംയോജന ത്തിന് തുടക്കംകുറിച്ചെങ്കിലും സ്റ്റേ മൂലം നടപടികളെല്ലാം നിലച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി.
ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള നടപടി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത ജസ്റ്റിസ് പി.വി. ആശയുടെ ബെഞ്ചിൽ ചൊവ്വാഴ്ച സർക്കാർ ആവശ്യം പരിഗണനക്കെത്തിയെങ്കിലും ബുധനാഴ്ച ഉച്ചക്ക് കേൾക്കാനായി മാറ്റുകയായിരുന്നു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യംചെയ്ത് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും നായർ സർവിസ് സൊസൈറ്റിയുമടക്കം നൽകിയ ഹരജികളിലാണ് ജൂൺ 17ന് സിംഗിൾ ബെഞ്ച് സ്റ്റേ ഉണ്ടായത്. ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിലൂടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ വ്യത്യസ്ത സ്വഭാവം നിലനിർത്തി ഭരണപരമായ സൗകര്യത്തിനായുള്ള ഏകീകരണമാണ് യാഥാർഥ്യമാകുന്നതെന്നും 2019ലെ ദേശീയ വിദ്യാഭ്യാസ നയത്തെ മറികടന്നുള്ള ധിറുതിപിടിച്ചുള്ള തീരുമാനമാണിതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.