തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഹയർ സെക്കൻഡറി ലയനം നടപ്പാക് കിയ ഉത്തരവിൽ തുടർനടപടി സ്റ്റേ ചെയ്ത ഹൈകോടതിവിധിക്കെതിരെ സർക്കാറിെൻറ പുനഃ പരിശോധന ഹരജി. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് സിംഗിൾബെഞ്ചിൽതന്നെ ഹരജി സമർപ്പിക്കാൻ തീരുമാനിച്ചത്.
സ്റ്റേ നീക്കാൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്നതാണ് ഉചിതമെന്ന് സർക്കാർതലത്തിൽ നിർദേശമുയർന്നിരുന്നു. എന്നാൽ, അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് പുനഃപരിശോധനഹരജി നൽകാൻ തീരുമാനിച്ചത്. ഹരജി തിങ്കളാഴ്ചതന്നെ സമർപ്പിച്ചു.
സ്റ്റേ വന്നതോടെ ഡയറക്ടറേറ്റുകളുടെ ലയനവുമായി ബന്ധപ്പെട്ട നടപടികൾ സ്തംഭനത്തിലാണ്. മൂന്ന് ഡയറക്ടറേറ്റുകളും ലയിപ്പിക്കുകയും അതിെൻറ മേധാവിയായി ഡയറക്ടർ ഒാഫ് ജനറൽ എജുക്കേഷനെ (ഡി.ജി.ഇ) നിയമിക്കുകയും ചെയ്തിരുന്നു. ഡി.പി.െഎ ആയിരുന്ന കെ. ജീവൻ ബാബുവിനെയാണ് ഡി.ജി.ഇ ആയി നിയമിച്ചത്.
ലയന ഉത്തരവ് മേയ് 31നാണ് സർക്കാർ പുറപ്പെടുവിച്ചത്. ജൂൺ ഒന്നിനാണ് ജീവൻ ബാബുവിനെ നിയമിച്ചത്. തുടർനടപടി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ജീവൻ ബാബുവിെന നിയമിച്ച ഉത്തരവിനും ബാധകമാണെന്ന് കോടതിയെ സമീപിച്ചവർ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.