കൊച്ചി: ഹൈസ്കൂൾ -ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ലയനം ശിപാർശചെയ്യുന്ന ഖ ാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിെര നായർ സർവിസ് സൊസൈറ്റിയും (എൻ. എസ്.എസ്) ഹൈകോടതിയിൽ.
പൊതു വിദ്യാഭ്യാസ മേഖലയെ പുനഃക്രമീകരിക്കാനെന്ന പേരിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജൂൺ ആറ് മുതൽ ലയനം നടപ്പാക്കുന്നതിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് കനത്ത ആഘാതമാണ് സർക്കാർ വരുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
നടപടി ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയും നിലവിലുണ്ട്.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ പ്രത്യേക ഭരണ സംവിധാനവും അധ്യാപകർക്കും അനധ്യാപകർക്കും വ്യത്യസ്ത യോഗ്യതയുമാണ് നിലവിലുള്ളതെന്ന് എൻ.എസ്.എസിെൻറ ഹരജിയിൽ പറയുന്നു.
വ്യത്യസ്ത തലങ്ങളിലുള്ള ഇൗ സംവിധാനം അട്ടിമറിക്കുന്ന തരത്തിൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളെ ഏകോപിപ്പിക്കാനാണ് പുതിയ സംവിധാനത്തിലൂടെ സർക്കാർ തയാറെടുക്കുന്നത്. ഈ സാഹചര്യത്തിൽ ഖാദർ കമ്മിറ്റി റിപ്പോർട്ടും ഇത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ച ഉത്തരവുകളും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.