വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്പ്പെടെ മുഖ്യപ്രതി ജോളി ശ്രമിച്ചെന്ന് റൂറല്‍ എസ്.പി. കെ.ജി. സൈമണ്‍. വടകരയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കല്ലറ പൊളിക്കുന്ന ദിവസം രാത്രി ജോളി രണ്ടു പേരെയൂകൂട്ടി കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ കണ്ടിരുന്നു. അതനുസരിച്ച് കിട്ടിയ ഉപദേശം മൂലമാകാം, ആദ്യത്തെ രണ്ടു ദിവസം അവര്‍ ബലം പിടിച്ചു നിന്നത്.
കഴിയില്ലെന്ന് വന്നപ്പോഴാണ് കുറ്റം സമ്മതിച്ചത്. അഭിഭാഷകന് പ്രഫഷനലിസമാകാം, എന്നാല്‍ കുറച്ച് സാമൂഹിക പ്രതിബദ്ധതകൂടി വേണം. തനിക്ക് നിരവധി നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ല. ഇപ്പോഴത്തെ പ്രവണത ശരിയല്ല. നിലവില്‍ എല്ലാ കുറ്റവും ജോളി സമ്മതിച്ചു. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത് വിദഗ്ധരായ ഡിവൈ.എസ്.പി.മാരാണ്. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ്. ആശങ്കകള്‍ ഇല്ല.
റെഞ്ചിയോ റോജോയോ അല്ലാതെ ജോളിക്കെതിരെ ആദ്യം ആരും മൊഴി നല്‍കിയിരുന്നില്ല. അത്, വലിയ വെല്ലുവിളിയായിരുന്നു. ഒരു കുടുംബത്തിെൻറ കാര്യമാണ്. ആറ് മൃതദേഹങ്ങള്‍ കല്ലറ പൊളിച്ച് എടുക്കുകയെന്നത് വലിയൊരു ദൗത്യമായിരുന്നു. എപ്പോഴും ഇരട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ജോളി എങ്ങനെയാണ് പെറുമാറുകയെന്ന് പറയാന്‍ പറ്റില്ല. മാധ്യമങ്ങളൊന്നും അറിയാതെ തന്നെ മാസങ്ങളായി ഞങ്ങള്‍ അവര്‍ക്ക് പുറകിലുണ്ടായിരുന്നു- എസ്.പി. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.