കോട്ടയം: കെവിൻ കൊലക്കേസിെൻറ വിചാരണ നടപടിക്ക് തുടക്കമായി. കോട്ടയം അഡീഷനൽ സെഷൻ കോടതി നാലിലാണ് വിചാരണ. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് േകാടതിയിൽനിന്ന് വിചാരണക്കായി കേസ് കോട്ടയം സെഷൻ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച കേസിലെ നാലാംപ്രതി റിയാസ്, ഒമ്പതാം പ്രതി ജിത്തു ജെറോം എന്നിവരുെട ജാമ്യാപേക്ഷയിൽ കോടതി വാദംകേട്ടു. ഇതിൽ വിധിപറയാനായി ജഡ്ജി എ.ജി. സനൽകുമാർ ഒമ്പതിലേക്ക് മാറ്റി. കേസിലെ അഞ്ചാംപ്രതി ചാക്കോയും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതിലെ വാദവും ഒമ്പതിന് നടക്കും.
കേസിെൻറ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സ്പെഷൽ േപ്രാസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ നൽകിയ ഹരജി വാദംകേൾക്കാനായി 22ലേക്ക് മാറ്റി. ദുരഭിമാന കൊലക്കേസായതിനാൽ ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ഹരജിയിൽ പറയുന്നു. ദിവസവും വിചാരണ നടത്തണമെന്നും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വാദംകേട്ട ശേഷം വിധിപറയും. ഇതിനുശേഷമാകും സാക്ഷികളുെട വിചാരണക്ക് തുടക്കമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.