കോട്ടയം: കെവിൻ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണക്കെടുക്കണമെന്ന പ്രോസിക്യൂഷെൻറ ആവശ്യത്തിൽ നവംബർ ഏഴിന് കോട്ടയം സെഷൻസ് കോടതി വിധി പറയും.
2018 േമയ് 27നാണ് കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിെൻറ മകൻ കെവിൻ ജോസഫിനെ (24) കൊല്ലം തെന്മല ചാലിയേക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കെവിെൻറ ഭാര്യ നീനുവിെൻറ വീട്ടുകാരുടെ പ്രേരണയാൽ ഒരുസംഘം കോട്ടയം മാന്നാനത്തെ വീട്ടിലെത്തി കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഈ കേസ് കേരളത്തിൽ അപൂർവമായ ജാത്യാഭിമാന കൊലപാതകമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹൈകോടതി ഇത് നിരീക്ഷിച്ചതും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഭിഭാഷകൻ സി.എസ്. അജയൻ ചൂണ്ടിക്കാട്ടി. ദുരഭിമാനക്കൊലയായി പരിഗണിച്ച ശക്തിവാഹിനി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇത്തരം കേസുകൾ ത്വരിത വിചാരണ നടത്തി ആറുമാസത്തിനകം പൂർത്തിയാക്കേണ്ടിവരും. 14 പ്രതികളാണുള്ളത്.
നീനുവിെൻറ സഹോദരൻ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശൽ എന്നിവക്ക് പുറമെ ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.